Jayan

മലയാള സിനിമയുടെ പൗരുഷത്തിന്‍റെ പൂര്‍ണ്ണരൂപം ഓര്‍മ്മയായിട്ട് 39 വര്‍ഷങ്ങള്‍...സാഹസികതയുടെ ജ്വലിയ്ക്കുന്ന ഓര്‍മ്മകള്‍ക്ക് 39 വയസ്സ്.

മായില്ലൊരിക്കലും, മറക്കില്ലൊരിക്കലും,
ജ്വലിക്കുമെന്നെന്നും, മരിക്കാതൊരൊർമ്മയായ്.. 🎶 സാഹസികതയ്ക്കും അഭിനയ പൗരുഷത്തിനും അന്നും ഇന്നും എന്നും മലയാള സിനിമ ഒരേ ഒരു പേരാണ് വിളിയ്ക്കുന്നത് എം ക്യഷ്ണന്‍നായര്‍ എന്ന 'ജയന്‍'. അതെ മലയാള സിനിമാ നക്ഷത്രങ്ങള്‍ക്കിടയില്‍ ജ്വലിച്ചു നിന്നിരുന്ന താരസൂര്യന്‍. മരണശേഷവും ആരാധകര്‍ പിന്‍തുടര്‍ന്ന മറ്റൊരു നടനും ഇല്ല അത്രയ്ക്കും ജനമനസ്സിനെ പ്രത്യേകിച്ചും യുവാക്കളില്‍ ശക്തമായ സ്വാധീനം ചെലുത്തി ജയന്‍. അഭിനയത്തെക്കാള്‍ ഏറെ സാഹസികതയ്ക്ക് പ്രാധാന്യം കല്‍പ്പിച്ച നടന്‍. തനിയ്ക്ക് അപകടം സംഭവിച്ചാലും ഡ്യൂപ്പിന് അപകടം സംഭവിച്ചാലും കുടുംബത്തിന് നഷ്ട്ടപ്പെടുന്നത് അവരുടെ ആശ്രിതരെ ആണെന്ന് പറഞ്ഞ് സ്നേഹപൂര്‍വ്വം ഡ്യൂപ്പുകളെ നിരസിച്ച നടന്‍. ചെയ്ത സാഹസികപ്രകടനങ്ങള്‍ എല്ലാം തന്നെ മരണത്തെ മുഖാമുഖം കണ്ടവ. വന്യമ്യഗങ്ങളുമായുള്ള മല്‍പ്പിടുത്തം തന്നെ ചെറിയ ഒരു ഉദാഹരണം അതേ സാഹസികത തന്നെയാണ് ഈ മഹാനടന്‍റെ അന്ത്യത്തിനും കാരണമായത്. 1980 നവംബര്‍ 16 ഞായറാഴ്ച ചെന്നൈയില്‍ കാറോട്ട മത്സരങ്ങള്‍ക്ക് പേരുകേട്ട ഷോലാവാരം എന്ന സഥലത്ത് കോളിളക്കം എന്ന ചിത്രത്തിന്‍റെ അവസാനഘട്ട ചിത്രീകരണത്തിനിടെയായിരുന്നു ദാരുണമായ ആ അന്ത്യം സംഭവിച്ചത്. ചിത്രത്തിനു വേണ്ട രംഗങ്ങള്‍ സംവിധായകന്‍ പി എന്‍ സുന്ദരത്തിന് ഒറ്റ ടേക്കു കൊണ്ടു തന്നെ ത്യപ്തിയായതാണ് പക്ഷേ ജയനിലെ സാഹസികനുണ്ടോ അടങ്ങിയിരിയ്ക്കുന്നു ഒന്നുകൂടി എടുക്കണമെന്ന് നിര്‍ബന്ധം പിടിച്ചു ആ നിര്‍ബന്ധത്തിന് വഴങ്ങി വീണ്ടും ചിത്രീകരിയ്ക്കുന്നതിനിടയില്‍ ആയിരുന്നു മരണം അദ്ദേഹത്തെ മാടിവിളിച്ചത്. ചില ചിത്രങ്ങളില്‍ വിധിയെയും വെല്ലുന്ന അമാനുഷരായ കഥാപാത്രങ്ങളെ ജയന്‍ അവതരിപ്പിച്ചിട്ടുണ്ട്. ജയനെക്കുറിച്ചുള്ള സങ്കല്‍പ്പങ്ങളില്‍ ഇത്തരം ഒരു അന്ത്യത്തിന് സ്ഥാനമില്ലായിരുന്നു. സാഹസികനായ നടന്‍ തന്‍റെ യഥാര്‍ത്ഥ ജീവിതത്തിലും സാഹസികമായ ഒരന്ത്യം തന്നെ വരിച്ചു. ആ മരണം ഒരുപാട് വിവാദങ്ങള്‍ക്കും വഴിയൊരുക്കിയിട്ടുണ്ട്. അദ്ദേഹത്തോട് അസൂയ ഉള്ള ആരോ മനപ്പൂര്‍വ്വം അപകടപ്പെടുത്താന്‍ ശ്രമിച്ചതാണെന്നും കിംവദന്തികള്‍ പരന്നിരുന്നു. 1939 ജൂലൈ 25 ന് കൊല്ലത്ത്  ആണ് നായകസങ്കല്‍പ്പത്തിന്‍റെ പൂര്‍ത്തികാരമായി മാറിയ ക്യഷ്ണന്‍നായര്‍ എന്ന ജയന്‍ ജനിച്ചത്. എസ് എസ് എല്‍ സിയ്ക്ക് പഠിയ്ക്കുമ്പോള്‍ ജയന്‍ എന്‍ സി സിയില്‍ അംഗമായിരുന്നു. ആ അംഗത്വം ചെറുപ്രായത്തില്‍ തന്നെ അദ്ദേഹത്തെ നേവിയിലെ പെറ്റി ഓഫീസര്‍ ആക്കിമാറ്റി. അവിടെ നിന്നാണ് അദ്ദേഹം സിനിമാലോകത്തേക്ക് ചേക്കേറിയത്. പ്രശസ്ത  സിനിമാതാരം ശ്രീ  ജോസ്പ്രകാശ് ആണ് അദ്ദേഹത്തെ സിനിമയിലേയ്ക്ക് കൈ പിടിച്ചുയര്‍ത്തിയതും ജയന്‍ എന്ന അനശ്വരമായ പേരു സമ്മാനിച്ചത് അനശ്വരനായ ശ്രീ തിക്കുറിശ്ശി മാഷും. 6 വര്‍ഷം കൊണ്ട് 110 ല്‍ രം ചിത്രങ്ങളില്‍ ഉജ്ജ്വലമായ വേഷങ്ങള്‍ അനശ്വരമാക്കി ഈ  അജയ്യനായ സൂര്യതാരം. ഈ മഹാനടന്‍റെ സിംഹാസനം ഇന്നും ഒഴിഞ്ഞുകിടക്കുന്നു. അനശ്വരനായ മഹാപ്രതിഭ പ്രിയ ജയന്‍ സാറിന്‍റെ ജ്വലിയ്ക്കുന്ന ഓര്‍മ്മകള്‍ക്ക് മുന്നില്‍ ശതകോടി കണ്ണീര്‍ പ്രണാമം അര്‍പ്പിയ്ക്കുന്നു.💔

Comments

Popular posts from this blog

ജന്മദിനം

Double Role

ആന